Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draupadi Murmu

ഡിഎംകെ സർക്കാരിനു തിരിച്ചടി;മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷ്‌ട്രപതി തിരിച്ചയച്ചു

ന്യൂഡൽഹി: സംസ്ഥാനത്തെ സർവകലാശാലകളിൽ കൂടുതൽ അധികാരം ലക്ഷ്യമിട്ടുള്ള ഡിഎംകെ സർക്കാരിന്‍റെ നടപടികൾക്കു തടയിട്ട് രാഷ്‌ട്രപതി. തമിഴ്നാട് നിയമസഭ പാസാക്കിയ മദ്രാസ് സർവകലാശാല (ഭേദഗതി) ബിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു.

മദ്രാസ് സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനു നൽകുന്ന ബിൽ രാഷ്‌ട്രപതി തിരിച്ചയച്ചതിലൂടെ വിസി നിയമന തർക്കങ്ങൾ തുടരുമെന്ന് ഉറപ്പായി.

മദ്രാസ് സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഗവർണറിൽനിന്ന് സംസ്ഥാനസർക്കാരിനു നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ 2022ലാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. വൈസ് ചാൻസലർമാരെ സംസ്ഥാന സർക്കാരുകൾ നിയമിക്കുന്ന രീതി ഗുജറാത്തിലും തെലുങ്കാനയിലുമുണ്ടെന്ന് ബിൽ സഭയിൽ അവതരിപ്പിക്കവേ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. പൊന്മുടി വ്യക്തമാക്കിയിരുന്നു.

എന്നാൽ, വിസി നിയമനങ്ങളിലെ സ്ഥാപിത മാനദണ്ഡങ്ങൾക്കും യുജിസി ചട്ടങ്ങൾക്കും നിർദിഷ്‌ട മാറ്റങ്ങൾ വിരുദ്ധമാകുമെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന ഗവർണർ ആർ.എൻ. രവി രാഷ്‌ട്രപതിയുടെ പരിഗണനയ്ക്കായി ബിൽ റിസർവ് ചെയ്യുകയായിരുന്നു. അനുമതി നൽകാതെ രാഷ്‌ട്രപതി ബില്ലുകൾ തിരിച്ചയച്ചതിനാൽ ഡിഎംകെ സർക്കാരിനു നിയമനിർമാണം പുനഃപരിശോധിക്കേണ്ടി വരും.

Kerala

ഹെലിപ്പാഡിലെ കോണ്‍ക്രീറ്റ് ഇത്തിരി താഴ്ന്നാൽ എന്താ!;ഹെലികോപ്റ്റർ മുകളിലോട്ട് അല്ലേ ഉയരുന്നത്: കെ.യു. ജനീഷ് കുമാർ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ഹെലികോപ്റ്റർ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ പ്രതികരണവുമായി കെ.യു.ജനീഷ് കുമാർ എംഎൽഎ. എച്ച് മാർക്കിൽ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്‍റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് എംഎൽഎ പറഞ്ഞു.

കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പിന്നിലേക്കായിപ്പോയി.

ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി ചെളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു.

Kerala

പ്രതികൂല കാലാവസ്ഥ; രാഷ്ട്രപതിയുടെ യാത്രയിൽ മാറ്റം

പത്തനംതിട്ട: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക.


നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


 ഇന്ന് രാവിലെ 9.10 ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിൽ പ്രമാടത്ത് ഇറങ്ങും. തുടർന്ന് പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും. 


11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. 


പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Latest News

Up